കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പരാതിയിൽ അന്വേഷണ സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനായില്ല. ഡൽഹിയിലെ വത്തിക്കാൻ എംബസിയിൽ അന്വേഷണ സംഘത്തെ സുരക്ഷാസേന തടഞ്ഞു.
മുൻകൂർ അനുമതി തേടാതിരുന്നതിനെ തുടർന്നാണ് സുരക്ഷാസേനയുടെ നടപടി. അനുമതി വാങ്ങിയശേഷം തിങ്കളാഴ്ച മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ഉജ്ജ്വയിന്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ സംഘം നാളെ രാവിലെ ജലന്ധറിലെത്തും.
അതിനിടെ, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ യുവതി പരാതിയിൽ നിന്ന് പിൻമാറി. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് യുവതി ഇക്കാര്യം അറിയിച്ചത്.