കോട്ടയം: ജലന്ധര്‍ ബിഷപ്പിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം വത്തിക്കാനും കര്‍ദ്ദിനാളിനും പരാതി നൽകി. ബിഷപ്പിനെ അനുകൂലിച്ച് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ കേരള കാത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ ഹർജി നൽകിയതിനോടൊപ്പം ബിഷപ്പിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനും കര്‍ദ്ദിനാളിനും പരാതിയും നൽകിയിട്ടുണ്ട്.
ബിഷപ്പിനെ പിന്തുണയ്ക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം അറിയിച്ചു. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ തീരുമാനം.
ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിയിലും നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നതിൽ കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം പ്രതിഷേധം അറിയിച്ചു.