പത്തനംതിട്ട: മുത്തൂറ്റ് ഗ്രൂപ്പ് പൊതുവഴി കയ്യേറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫിസും തദ്ദേശ സ്വയംഭരണ വകുപ്പുമാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. ബന്ധപ്പെട്ട രേഖകൾ നഗരസഭയിൽ നിന്നു കാണാതായതിനെ പറ്റിയും കരാർ ലംഘനത്തെപ്പറ്റിയും അന്വേഷിക്കാൻ നഗരകാര്യ ഡയറക്ടർ പത്തനംതിട്ട നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ജനം ടിവി പുറത്ത് വിട്ട രേഖകളും ജില്ലാ കളക്ടർ തെളിവായി ശേഖരിച്ചു.
പ്രമുഖ സ്വകാര്യ ബിസിനസ് ഗ്രൂപ്പായ മുത്തുറ്റ് മെഡിക്കൽ സെന്റ്ർ പൊതുവഴി കയ്യേറിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും, തദ്ദേശ സ്വയംഭരണ വകുപ്പും വകുപ്പുമാണ് അന്വേഷണ ഉത്തരവിറക്കിയത്. പത്തനംതിട്ട ജില്ലാ കളക്ടറോടും നഗരസഭ സെക്രട്ടറിയോടും മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ റിപ്പോർട്ട് തേടി. തദ്ദേശ സ്വയംഭരണ വകുപ്പ്
അഡീഷണൽ ചീഫ് സെക്രട്ടറിയോട് ബന്ധപ്പെട്ട രേഖകൾ നഗരസഭയിൽ നിന്നു കാണാതായതിനെ പറ്റിയും കാരാർ ലംഘനത്തെപ്പറ്റിയും അന്വേഷിക്കാൻ നിർദേശം നൽകി.
ഇതിനു പുറമേ നഗരകാര്യ ഡയറക്ടറും വിഷയത്തിൽ പത്തനംതിട്ട നഗരസഭയോട് വിശദീകരണം തേടിയിട്ടുണ്ട് കയ്യേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ
ജനം ടിവി പുറത്ത് വിട്ട രേഖകളും അന്വേഷണ വിധേയമായി പത്തനംതിട്ട ജില്ലാ കളക്ടർ തെളിവായി ശേഖരിച്ചു.
മുത്തൂറ്റിന്റെ കയ്യേറ്റത്തിലൂടെ പൊതുവഴി നഷ്ടമായ കല്ലറ കടവ്, അഴൂർ നിവാസികളുടെ പ്രതിനിധികളിൽ നിന്ന് ജില്ലാ കളക്ടർ മൊഴിയെടുത്തു.
കഴിഞ്ഞ 18 വർഷക്കാലമായി സ്വകാര്യ ഗ്രൂപ്പിന് പൊതുവഴിയിൽ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനും ബന്ധപ്പെട്ട രേഖകൾ പത്തനംതിട്ട നഗരസഭയിൽ നിന്നും നീക്കം ചെയ്യാനും കഴിഞ്ഞത് എങ്ങനയാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.