തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. നെട്ടയം സ്വദേശികളായ സുലേഖ ബീവി, മകൻ അൻസാരി, അൻസാരിയുടെ മൂന്ന് വയസ്സുള്ള മകൻ ഇംറാൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെനാണ് നാട്ടുകാരുടെ പരാതി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരൻ ഇംറാനെ തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് അൻസാരിയെയും നായ ആക്രമിച്ചു. ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അൻസാരിയുടെ മാതാവ് സുലേഖ ബീവിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ നെഞ്ചിൽ കടിയേറ്റു. നായയുടെ ആക്രമത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടയിൽ വീണ് അൻസാരിയുടെ തോളെല്ലിന് പരിക്കേറ്റു.
നായയുടെ അക്രമത്തിൽ പരിക്കേറ്റ സുലേഖ ബീവിയെയും, അൻസാരിയെയും തിരുവനന്തപ്പുരം മെഡിക്കൽ കോളജ് ആശുപത്രിയിലും, ഇംറാനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.