കോഴിക്കോട്: മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ എസ്എന്‍ഡിപിയും പരസ്യനിലപാടുമായി രംഗത്തെത്തിയിരിക്കുന്നു. മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്ന മാതൃഭൂമി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എല്ലാവര്ക്കും അരോചകമായ കാര്യങ്ങള്‍ ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. എല്ലാത്തിനും ഒരു പരിധിയുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് പല ഉദ്ദേശ ലക്ഷ്യങ്ങളുമുണ്ട്.
കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് അവര്‍ ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി കോഴിക്കോട് പറഞ്ഞു.
നേരത്തെ മാതൃഭൂമിയ്ക്കെതിരെ പരസ്യ നിലപാടുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നു. പത്രം സമുദായ അംഗങ്ങൾ ബഹിഷ്കരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദ്ദേശം നൽകിയിരുന്നു.