ചെന്നൈ : ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പുറപ്പെടുവിച്ച ബുള്ളറ്റിനിൽ പറയുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിലേക്കാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കരുണാനിധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് മാറ്റിയത്.
ഇടയ്ക്ക് ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും വഷളാവുകയായിരുന്നു.