ന്യൂഡല്‍ഹി: ബീഹാറില്‍ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ ബോംബ് വച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എന്‍ഐഎ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ കരീം, ബിര്‍ഭം സ്വദേശി മുസ്തഫിസുര്‍ റെഹ്മാന് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി ഇവരെ ഇപ്പോള്‍ പാട്നയില്‍ എത്തിച്ചിരിക്കുകയാണ്.
മലപ്പുറത്തുള്ള അന്യ സംസ്ഥാനക്കാരുടെ ഒരു കോളനിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരസംഘടനയായ ജമാഅത്ത്-ഉള്-മുജാഹിദ്ദീന്‍ ബംഗ്ലാദേശു(ജെ.എം.ബി)മായി ബന്ധമുള്ളവരാണിവര്‍. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും അതിര്‍ത്തിയില്‍ സജീവമായ ഭീകര സംഘടനയാണ് ഇത്.
ഈ വര്‍ഷം ജനുവരി 19നാണ് ക്ഷേത്രത്തില്‍ നിന്നും വന്‍ സ്ഫോടകശേഷിയുള്ള മൂന്ന് ബോംബുകള്‍ കണ്ടെത്തിയത്. അഞ്ചു മുതല്‍ പത്ത് വരെ കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കളാണ് ക്ഷേത്രത്തില്‍ വച്ചിരുന്നത്. ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പരിശോധനക്കിടെയാണ് ഇവ കണ്ടെത്തിയത്. ഇതിനിടെ പാചകശാലയില്‍ കണ്ടെത്തിയ ബോംബ് നശിച്ചു പോയിരുന്നു. മറ്റ് രണ്ടെണ്ണം പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കി.
ഈ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും ബര്‍ദ്വാന്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ആറ് ജെഎംബി ഭീകരരാണ് ബോംബ് വച്ചത്. മ്യാന്മറില് റോംഹിംഗ്യകള്ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തിലാണ് ബോംബ് വച്ചതെന്നും എന്‍ഐഎ വ്യക്തമാക്കി.