തിരുവല്ല : എല്ലാവരും ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാകുന്നു. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെതാണ് നിർദ്ദേശം. കഴിഞ്ഞ ജൂലൈ മാസം ആറാം തീയതിയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠിക്കുന്ന സെറ്റ് മേരീസ് ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരും ചാപ്പലിൽ വൈകിട്ട് 7 മുതൽ 7:15 വരെയുള്ള പ്രാർത്ഥനയിൽ നിർബധമായും പങ്കെടുക്കണമെന്നാണ് സർക്കുലർ. പ്രിൻസിപ്പാൾ ടിപി തങ്കപ്പനാണ് സർക്കുകർ നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളിൽ എല്ലാ മതസ്ഥരും ഉണ്ടെന്നിരിക്കെ ക്രിസ്തുമതാചാരം അനുസരിച്ച് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാവുകയാണ് . പുഷ്പഗിരിയിൽ ജോലി ചെയ്യുന്നവർക്കും ഇതേ അവസ്ഥയാണുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു. പ്രാർത്ഥനയിൽ പകെടുത്തില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്.