സൗദി: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 29 കുട്ടികള്‍ കൊല്ലപ്പെട്ടു. 48ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. യെമന്റെ വടക്കന്‍ പ്രവിശ്യയായ സാദയില്‍ ദാഹ്യാനിലെ മാര്‍ക്കറ്റിലാണ് സംഭവം. കുട്ടികള്‍ സഞ്ചരിച്ച ബസില്‍ മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. ബസിനുള്ളില്‍ ഉണ്ടായിരുന്നവരെല്ലാം 15 വയസില്‍ താഴെ പ്രായം ഉള്ളവരാണ്. റെഡ്ക്രോസിന്റെ ഇന്റര്നാഷണല്കമ്മിറ്റിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.