ലണ്ടൻ : വിഘടനവാദികളുടെ ഇന്ത്യ വിരുദ്ധ റാലിക്ക് മറുപടിയുമായി ഇന്ത്യൻ ദേശീയ വാദികൾ . ട്രാഫൽഗാർ ചത്വരത്തിൽ ഖാലിസ്ഥാൻ വിഘടനവാദ സംഘടനകൾ നടത്തുന്ന റാലിക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് തീരുമാനം. സ്റ്റാൻഡ് വിത്ത് ഇന്ത്യ എന്ന പേരിൽ ആഗസ്റ്റ് 12 ന് ആയിരങ്ങൾ പങ്കെടുക്കുന്ന റാലി ഇന്ത്യൻ ദേശീയവാദികൾ നടത്തും.
സിഖ് ഫോർ ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാൻഡ് വിത്ത് ഇന്ത്യ റാലിയുടെ സംഘാടകർ രംഗത്തെത്തി. ബ്രിട്ടീഷ് സിഖ് അസോസിയേഷൻ ചെയർമാൻ ഡോ: റാമി റേഞ്ചർ വിഘടനവാദ റാലിയെ ശക്തമാവി വിമർശിച്ചു. പഞ്ചാബ് സ്വതന്ത്രമാകണമെന്ന് ആഗ്രഹമുള്ളവർ പഞ്ചാബിൽ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും വിദേശ രാജ്യത്ത് റാലി നടത്തുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിഖ് ഫോർ ജസ്റ്റിസ് മുന്നോട്ടു വെക്കുന്ന വാദത്തിന് സിഖുകാരുടെ പിന്തുണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലണ്ടൻ പ്രഖ്യാപനം എന്ന പേരിൽ സിഖ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന നടത്തുന്ന പരിപാടിക്ക് പണമൊഴുക്കുന്നത് പാക് ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.സിഖ് ഫോർ ജസ്റ്റിസിന്റെ പരിപാടിക്ക് പഞ്ചാബിൽ ആരും പിന്തുണയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.
ഇടതു പാർട്ടിയായ ഗ്രീൻ പാർട്ടി മാത്രമാണ് ഖാലിസ്ഥാൻ സംഘടനയെ പിന്തുണയ്ക്കുന്നത്.