ന്യൂഡൽഹി : മഹാത്മാഗാന്ധി ചെയർ സ്ഥാപിക്കാത്ത സർവകലാശാലകൾക്കെതിരെ കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ചുള്ള യുജിസി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെയാണ് കേന്ദ്രമാനവശേഷി മന്ത്രാലയം സർവകലാശാലകൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
അക്കാദമിക്ക് നിലവാരം വർദ്ധിപ്പിക്കാൻ നൊബേൽ സമ്മാന ജേതാക്കളുടേയും വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച വ്യക്തികളുടേയും രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായവരുടേയും പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കാൻ ആയിരുന്നു യുജിസി നിർദ്ദേശം . ഇതിൽ പ്രധാനപ്പെട്ടതായിരുന്നു മഹാത്മാഗാന്ധി സ്റ്റഡി ചെയർ.
ഗാന്ധിയൻ ആദർശങ്ങളായ അഹിംസ ,സമാധാനം , സത്യഗ്രഹം , ദേശീയോദ്ഗ്രഥനം തുടങ്ങിയവയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമൊക്കെയായിരുന്നു പാഠ്യവിഷയങ്ങൾ . ഗാന്ധിയൻ ആദർശ പഠനത്തിന് ലോകത്ത് തന്നെ സ്വീകാര്യത വർദ്ധിക്കുമ്പോഴാണ് ഇന്ത്യൻ സർവകലാശാലകൾ പുറം തിരിഞ്ഞു നിൽക്കുന്നത്.