ചെന്നൈ : കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയിൽ കലാപമുണ്ടാകുമെന്ന് സൂചന. പാർട്ടിയെ നയിക്കാൻ സ്റ്റാലിനേക്കാളും താനാണ് യോഗ്യനെന്ന് പ്രഖ്യാപിച്ച് കരുണാനിധിയുടെ മൂത്തമകൻ അഴഗിരി രംഗത്ത്. പാർട്ടി പ്രവർത്തകരും അനുഭാവികളും തന്നോടൊപ്പമാണെന്നും അഴഗിരി പറഞ്ഞു.
മെറീന ബീച്ചിൽ കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു അഴഗിരി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് 2014 മുതൽ അഴഗിരി പാർട്ടിയിൽ നിന്നും പുറത്താണ് . ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ദു:ഖിപ്പിക്കുന്നുണ്ടെന്നും അഴഗിരി പറഞ്ഞു.
കരുണാനിധിയുടെ ഭാര്യമാരിലൊരാളായ ദയാലു അമ്മാളിന്റെ മൂത്തപുത്രനാണ് അഴഗിരി. രണ്ടാമത്തെ പുത്രനായ സ്റ്റാലിനാണ് നിലവിൽ ഡിഎംകെയുടെ നേതാവ്.