തിരുവനന്തപുരം: സംസ്ഥാനത്ത് റയിൽ ഗതാഗതം ഭാഗീകമായി പുന:സ്ഥാപിച്ചു. കോട്ടയം റൂട്ടിലൂടെ ഇന്നലെ വിജയകരമായി ട്രയൽ റൺ നടത്തിയതോടെ ഇതുവഴി നിയന്ത്രിതമായി ട്രയിനുകൾ കടത്തിവിടും. എറണാകുളത്തി നിന്ന് വടക്കോട്ടുള്ള വെള്ളം കയറി തകരാറിലായ റയിൽ പാതകൾ പുന:സ്ഥാപിക്കുന്ന മുറയ്ക്ക് വടക്കൻ കേരളത്തിലേക്കുള്ള റയിൽ ഗതാഗതം പുനസ്ഥാപിക്കും.
സംസ്ഥാനത്ത് നാശം വിതച്ച് മഹാപ്രളയത്തിൽ റയിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. മഴവെള്ള പാച്ചിലിൽ ചെങ്ങന്നൂരിലും മറ്റും പാലങ്ങൾ തകർന്ന സ്ഥിതിയുണ്ടായിരുന്നു. റയിൽവേ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടിലിനെ തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഇന്നലെ വൈകിട്ട് കായംകുളത്തു നിന്നും കോട്ടയം വരെ ട്രൈയൽ റൺ നടത്തി. ഇത് വിജയിച്ചതോടെയാണ് കോട്ടയം റൂട്ടിൽ ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചത്. തുടർന്നാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടിച്ചത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ട പരശുറാം എക്പ്രസ്സ്, ഹൈദരാബാദിലേക്ക് പോകേണ്ട ശബരി എക്പ്രക്സ് തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. വേണാട് എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും വൈകിട്ട് മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന മലബാർ, മാവേലി, മംഗലാപുരം എക്പ്രസുകൾ, തിരുവനന്തപുരം ചൈന്നെ മെയ്ൽ, ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം കണ്ണൂർ ജനശദാബ്ദി എക്പ്രസ് എന്നീ ട്രെയിനുകൾ റദ്ദ് ചെയ്തു.
വൈകിട്ട് തിരുവനന്തപുരത്തു നിന്നും പുറപ്പേടെണ്ട ഗുരുവായൂർ ഇന്റർ സിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നിവ യഥാ സമയങ്ങളിൽ പുറപ്പെടും. എറണാകുളത്തിനും ഗുരുവായൂരിന്നും ഇടയിൽ ഇന്റർ സിറ്റി എക്സ്പ്രസ് സർവീസ് നടത്തില്ല. എറണാകുളത്തു നിന്നും വടക്കൻ പ്രദേശങ്ങളിലോട്ടുള്ള പല സ്ഥലങ്ങളിലും റയിൽ പാത ഒലിച്ചു പോയിരുന്നു. ഇത് പുനസ്ഥാപിക്കാനും മറ്റും എടുക്കുന്ന കാലതാമസമാണ് വടക്കൻ മേഖലയിലേക്ക് ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള തടസ്സം.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരുവനന്തപുരം എറണാകുളം റൂട്ടിൽ കോട്ടയം വഴിയും ആലപ്പുഴ വഴിയും കൃത്യമായ ഇടവേളകളിൽ പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഓടുന്നുണ്ട് .എറണാകുളത്തു നിന്നും ആലപ്പുഴ തിരുവനന്തപുരം തിരുനെൽവേലി വഴി ചൈന്നൈയ്ക്ക് പ്രേത്യക സർവീസുണ്ട്.