ഇന്‍ഡോര്‍: മന്ദ്സൗറില് എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികൾക്ക് വധശിക്ഷ.
ഇര്ഫാന്(20), ആസിഫ്(24) എന്നീ പ്രതികൾക്കാണ് പ്രത്യേക കോടതി ജഡ്ജി നിഷ ഗുപ്ത വധശിക്ഷ വിധിച്ചത്.ഇരുവരും ദയ അർഹിക്കാത്ത ക്രൂരതയാണ് പെൺകുട്ടിയോട് കാട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജൂൺ 26 നാണ് സംഭവം. സ്കൂള്‍ വിട്ടതിനു ശേഷം അച്ഛനെ കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയും ഇതിന് ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡനത്തിനു ശേഷം പ്രതികൾ കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഇതിനായി കഴുത്തില്‍ മുറിവുണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്.
സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇര്ഫാന്(20), ആസിഫ്(24) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സുരക്ഷയും, കുട്ടിയുടെ ചികിത്സയും തുടര്‍ പഠനത്തിന്റെ ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും, പെൺകുട്ടിയുടെ പിതാവും,ഗ്രാമവാസികളും ആവശ്യപ്പെട്ടിരുന്നു . ഇതിനായി നിരവധി സമരങ്ങളും അടുത്തിടെ നടന്നിരുന്നു.