തിരുവനന്തപുരം ; മുന്നറിയിപ്പുകളിലാതെ ഡാമുകൾ തുറന്നുവിട്ടതാണ് കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന് ആരോപണം.
വില്ലേജ് ഓഫിസറെയോ കലക്ടറെയോ പോലും അറിയിക്കാതെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.
ജൂലൈ 15നാണ് ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടറുകൾ 290 സെന്റിമീറ്റർ വരെ ഉയർത്തിയതും നാലാമത്തെ ഷട്ടർ തുറന്നതും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു.അതോടെ പ്രദേശത്തെ മിക്ക വീടുകളും വെള്ളത്തിനടിയിലായി.
മഴ ശമിച്ചപ്പോൾ 80 സെന്റിമീറ്ററിലേക്ക് താഴ്ത്തിയ ഷട്ടർ വീണ്ടും തുറന്നത് രാത്രിയിലാണ്,അതും മുന്നറിയിപ്പുകളില്ലാതെ തന്നെ.
മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി വേണം എന്നിരിക്കെയാണ് ബാണാസുര സാഗർ അണക്കെട്ട് യാതൊരു അനുമതിയും ലഭിക്കാതെ തുറന്നു വിട്ടത്.
പമ്പയിലെ 9 ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ഇടുക്കി – എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ് ഡാമുകളും തുറന്നു. ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്.
അപ്പര്‍ ഷോളയാർ തമിഴ്നാട് തുറന്നതും ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.തമിഴ്നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതുമില്ല.