തിരുവനന്തപുരം : യുഎഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം പുറം കാലു കൊണ്ട് തട്ടിയെറിഞ്ഞ മോദിക്കെതിരെ നടപടിയെടുക്കണമെന്ന് കെ മുരളീധരൻ എം.എൽ.എ. സംസ്ഥാന സർക്കാർ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. തങ്ങളേക്കാൾ 200 കോടി യുഎഇ നൽകിയെന്ന ദുഷ്ട ചിന്ത കൊണ്ടാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തതെന്നും മുരളീധൻ ആരോപിച്ചു.
എന്നാൽ യുഎഇയുടെ ധനസഹായം സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അതേസമയം യുഎഇ ഔദ്യോഗികമായി ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാഡർ അഹമ്മദ് ബന്നയും പറഞ്ഞു.
യുഎഇ ഉപസൈന്യാധിപൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് 700 കോടി നൽകാമെന്ന് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഉപസൈന്യാധിപൻ പ്രധാനമന്ത്രിയെ വിളിച്ച് അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.