തിരുവനന്തപുരം ; എങ്കിലും മുഖ്യാ ,ഇങ്ങനെയൊരു ചെയ്ത്ത് താങ്കളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ കേരള മുഖ്യമന്ത്രിയോട് പറയുന്നത്.
കേന്ദ്രത്തെ വെല്ലുവിളിച്ച് കേരളത്തെ സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിച്ചവർ അടക്കമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിൽ കയറി രോഷം പ്രകടിപ്പിക്കുന്നത്.
യുഎഇ ഉപസൈന്യാധിപൻ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി വാഗ്ദാനം ചെയ്തെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം നുണയാണെന്ന് വെളിപ്പെടുത്തി യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന തന്നെ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാൻ നടത്തിയ പദ്ധതിയാണോ ഇതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
യുഎഇ 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ ഈ നുണപ്രചരണം മലയാളികളെ തമ്മിലടിപ്പിക്കാനായിരുന്നോയെന്നും ചോദ്യമുയരുന്നു.
പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കും,കോടിയേരിയ്ക്കും,തോമസ് ഐസക്കിനുമെതിരെയാണെന്നും വിമർശനമുയരുന്നു. മാത്രമല്ല യുഎഇ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന്റെ തെളിവുകളും മുഖ്യമന്ത്രി നൽകണമെന്ന് മലയാളികൾ ആവശ്യപ്പെടുന്നുണ്ട്.
എന്തായാലും ഇത്തരമൊരു നുണ പ്രചരണത്തിലൂടെ കേരളത്തിലെ വിഘടനവാദികളെ താങ്കൾ തുറന്നുകാണിച്ചതായും വിമർശകർ തുറന്നു പറയുന്നു.