കണ്ണൂർ ; പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും,മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ.
പോസ്റ്റ്മോർട്ടത്തിനായി പരിയാരം സഹകരണ മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണു സാധ്യത.
കൂട്ടക്കൊലക്കേസിൽ മറ്റ് ചിലർക്ക് കൂടി പങ്കുണ്ട്. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് തന്നെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകരോട് ചിലരുടെ നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ പറഞ്ഞിരുന്നു.ഇക്കാര്യം കോടതിയിൽ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.
മുൻ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയാണ് ഈ കേസ് അട്ടിമറിച്ചത്. ഇതേ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ബന്ധുക്കൾ പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.