ആറന്മുള: തിരുവാറൻമുള പാർത്ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായി തിരുവോണ തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി. ആചാര പെരുമയിൽ പള്ളിയോടങ്ങളുടെ അകമ്പടിയിൽ മങ്ങാട് ഭട്ടതിരിപ്പാട്ടിന്റെ നേതൃത്വത്തിൽ ഇന്നലെ കാട്ടൂരിൽ നിന്ന് തിരിച്ച തോണി പുലർച്ചെ ക്ഷേത്ര കടവിലെത്തി. തോണിയിലെ വിഭങ്ങൾ ശിരസിലേറ്റി ഭഗവന്‍ സമർപ്പിച്ചു.
ഇന്നലെ വൈകിട്ട് കാട്ടൂർ ക്ഷേത്ര കടവിൽ നിന്നും പുറപ്പെട്ട തിരുവോണ തോണി പുലർച്ചെ 6മണി കഴിഞ്ഞാണ് ആറന്മുള ക്ഷേത്ര കടവിൽ എത്തിയത്. കാട്ടൂർ ദേശത്തേ ഭക്തർ സമർപ്പിച്ച വിഭവങ്ങളാണ് തോണിയിൽ ആറന്മുളയിൽ എത്തിച്ചത്. തോണിയിലെ വിഭവങ്ങൾ കൊണ്ടാണ് ആറന്മുളയപ്പന് ഓണസദ്യ തയ്യാറുന്നത്. പള്ളിയോടങ്ങളുടെ അകമ്പടിയിൽ ഒഴുകി നീങ്ങിയാണ് തോണി എത്തിയത്.
മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിലാണ് തിരുവോണതോണി എത്തിയത് ആറന്മുള ക്ഷേത്രത്തിലെ ഓണ പൂജകൾക്ക് നേതൃത്വം നൽകുന്നതും മങ്ങാട്ട് ഭട്ടതിരിയാണ്. വിഭവങ്ങൾക്ക് ഒപ്പം കെടാവിളക്കിലേക്കുള്ള അഗ്നിയും തോണിയിൽ എത്തിച്ചു. ഇതിൽ നിന്ന് ക്ഷേത്ര കെടാവിളക്കിലേക്ക് അഗ്നി പകർന്നു.
പ്രളയ കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണെങ്കിലും തിരുവോത്തോണി എത്തുനത് കാണാൻ ആയിരങ്ങളാണ് ക്ഷേത്ര കടവിൽ എത്തിയത്. ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യകൾ ഒഴിവാക്കുകയും ഉതൃട്ടാതി ജലമേള ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.