കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ സൗമ്യയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി . തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല. ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് മരിക്കുന്നത്. താന്‍ ആരെയും കൊന്നിട്ടില്ല. ആത്മഹത്യ കുറിപ്പിൽ പറയുന്നു.
അതേ സമയം സൗമ്യ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിലയിരുത്തലുണ്ട്. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കണ്ണൂർ വനിതാ ജയിൽ അധിക്യതർക്കെതിരെയാണ് കേസെടുത്തത്.
വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യയെ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് വളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയായായ സൗമ്യയ്ക്ക് ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു നിയോഗിച്ചിരുന്നത്. രാവിലെ പശുക്കള്‍ക്ക് പുല്ലുചെത്താനായി പോയ സൗമ്യയെ പിന്നീട് കണ്ടെത്തിയത് ഉടുത്തിരുന്ന സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.