ചെങ്ങന്നൂർ: കാലം ചെയ്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ സംസ്കാരം ഇന്ന് നടക്കും. ഓതറ സെന്റ് ജോർജ് ദയറയിലാണ് കബറടക്കം. ബസേലിയോസ് മാർ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വമേകും.
ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപേർ അന്തിമോപാചരമർപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം വെച്ചായിരുന്നു ട്രെയിനില്‍ നിന്ന് വീണത്. രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ഗുജറാത്തില്‍നിന്നുള്ള മടക്കയാത്രയിലായിരുന്നു.
ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ കിഴക്കേത്തലയ്ക്കല്‍ കുടുംബാംഗമായ കെ.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മൂത്ത മകനായി 1938 ഏപ്രില്‍ മൂന്നിനായിരുന്നു ജനനം. ഉത്തരേന്ത്യയിലെ വിവിധ ഇടവകകളില്‍ വൈദികനായി സേവനമനുഷ്ഠിച്ചു.
1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപീകരിച്ചതു മുതൽ ഭദ്രാസനാധിപനായിരുന്നു.