കല്‍പ്പറ്റ : ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കാപ്പാട്ടുമല തലക്കാംകുനി സ്വദേശി കേളു ആണ് വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ കേളുവിന്റെ ബന്ധുവായ സുമേഷ്,എടത്തന സ്വദേശികളായ ജയന്, വിജയന്, ബാലന് എന്നിവരാണ് അറസ്റ്റിലായത്.
പേര്യ വള്ളിത്തോട് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് കേളുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സത്യം പുറത്തുവന്നത്.
വ്യാഴാഴ്ച രാത്രി മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി. വെടിവെച്ചത് സുമേഷാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്നാണ് മറ്റ് മൂവരെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.