റാഞ്ചി : കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിബന്ധനയോടെ ജാർഖണ്ഡ് ഹൈക്കോടതി മൂന്നുപ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് ഇനിയും സഹായങ്ങൾ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ.ബി. സിംഗ് ജാമ്യം അനുവദിച്ചത്
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ പ്രതിയായ ഉത്പൽ റേയോട് 7000 രൂപയും, തട്ടിപ്പുകേസിലെ പ്രതികളായ ധനേശ്വറിനോടും ശംഭുവിനോടും 5000 രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കോടതി നിർദേശം . പണം നൽകിയതിന്റെ രേഖ കോടതിയിൽ ഹാജരാക്കുകയും വേണം.
മധ്യപ്രദേശിലെയും കർണാടകയിലെയും ഹൈക്കോടതികൾ സമാനരീതിയിലുള്ള നിർദേശങ്ങൾ നൽകിയതായും ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകസമിതി അറിയിച്ചു.