മുംബൈ ; അമിതമായി ഫോൺ ഉപയോഗിക്കുന്നുവെന്നാരോപിച്ച് പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു.
സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.
താനെയിലെ വാലിവ് എന്ന സ്ഥലത്താണ് സംഭവം. അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ സഹോദരി എപ്പോഴും ഫോൺ വിളിയാണ്. ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്ന് സഹോദരിയോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ് ഫോണ്‍ വിളിതുടര്‍ന്ന് കൊണ്ടേയിരുന്നു.
രോഷം അടക്കാനാകാതെ വന്നപ്പോഴാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന് പൊലീസിനോട് പറഞ്ഞു. പിന്നീട് മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തുക്കളുടെ സഹായവും തേടിയിരുന്നു.
എന്നാൽ സംശയം തോന്നിയ അയല്‍വാസി വീട് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സഹോദരിയെ കൊല്ലാന്‍ ഉപയോഗിച്ച ദുപ്പട്ട പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.