പാലക്കാട് : പ്രളയക്കെടുതിയിൽ പാലക്കാട് ജില്ലയിൽ 500 കോടിയിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കുകൾ. കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും, എ.കെ.ബാലനുമാണ് കണക്കുകൾ വ്യക്തമാക്കിയത്. അർഹരായ എല്ലാവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
ജില്ലയിൽ1148 വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. 57.4 കോടി രൂപയുടെ നഷ്ടം വീടുകൾക്ക് മാത്രം സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.416.97 കോടി രൂപയുടെ പൊതുമുതലും നശിച്ചു. കാർഷിക മേഖലയിൽ 154 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്
അർഹതപ്പെട്ട ഒരാളിനും ആനുകൂല്യം നിഷേധിക്കപ്പെടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.നെല്ലിയാമ്പതിയിൽ ഉൾപ്പടെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം അനുവദിക്കും. എന്നും മന്ത്രി കൂട്ടി ചേർത്തു. കൂടാതെ വനവാസി വിഭാഗത്തിൽപ്പെട്ടവർക്ക് താൽക്കാലിക ഭവനങ്ങൾ ആദ്യം നിർമ്മിച്ചു നൽകും എന്നും മന്ത്രിമാർ വ്യക്തമാക്കി.