ഹൈദരബാദ് : കാലാവധി പൂർത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചു വിടാൻ തീരുമാനം. നാളെ വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ് ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രിയുടെ മകൻ കെടി രാമറാവുവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്.എന്നാൽ മിസോറാം,രാജസ്ഥാൻ,ചത്തീസ്ഗഡ്,മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പകൾക്കൊപ്പം നിയസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് റിപ്പോർട്ട്.
മാത്രമല്ല നാലു വർഷത്തെ ഭരണനേട്ടങ്ങൾ എടുത്ത് കാട്ടി വോട്ട് നേടാമെന്ന ചിന്തയും ഈ തീരുമാനത്തിനു പിന്നിലുണ്ട്.