ന്യൂഡൽഹി ; നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് ഭീകരർക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്.
2017 നവംബർ മുതൽ 2018 മെയ് വരെയുള്ള കാലഘട്ടത്തിൽ ഈ നേതാക്കൾ കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.ഡൽഹി,മുംബൈ എന്നിവിടങ്ങളിലാണ് കോൺഗ്രസ് നേതാക്കളും,കമ്മ്യൂണിസ്റ്റ് ഭീകരരുമായി കൂടിക്കാഴ്ച്ച നടന്നത്.
കമ്മ്യൂണിസ്റ്റ് ഭീകര ബന്ധമുള്ള സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഈ നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് വരവര റാവു , സുധ ഭരദ്വാജ്, ഗൗതം നവലാഖ, വെർനൺ ഗോൺസൽവസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തത്.ഇവർക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് ലഭിച്ച രേഖകൾ ഇവർക്ക് ഭീകരരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ നട്ടെല്ലൊടിച്ച പ്രവർത്തനമാണ് കഴിഞ്ഞ നാലു വർഷമായി കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേറ്റാനും മോദിക്ക് കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായതാണ് നരേന്ദ്രമോദിയെ വധിക്കാനുള്ള ശ്രമത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.