അഗർത്തല ; ത്രിപുരയിൽ മുതിർന്ന സിപിഎം നേതാവും,മുൻ എം എൽ എ യുമായ ബിശ്വജിത്ത് ദത്ത ബിജെപിയിൽ ചേർന്നു.പാർട്ടിയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ദത്ത.
1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ദത്ത പാർട്ടിയിൽ അഭിപ്രായ ഭിന്നതകളും,അഴിമതിയും,ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിച്ചതിനെ തുടർന്നാണ് രാജി വച്ചത്.
വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ദിയോധർ ദത്തയെ സ്വാഗതം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ദത്തയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.എന്നാൽ പിന്നീട് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദത്തയെ തെരഞ്ഞെടുപ്പിൽ നിന്നും മാറ്റുകയും,പകരം എസ് എഫ് ഐ നേതാവ് നിർമ്മൽ ബിശ്വാസിനെ മത്സരിപ്പിക്കുകയും ചെയ്തു.തന്നെ പാർട്ടി വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു പിന്നീട് ദത്തയുടെ പ്രതികരണം.