പത്തനംതിട്ട: സർക്കാരിനെതിരെ വീണാ ജോർജ് എംഎൽഎ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചു.സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപായും കിറ്റും എത്തിക്കാനായില്ല. കളക്ടർ പ്രഖ്യാപിച്ച കാര്യങ്ങൾ നടക്കുന്നില്ലെന്നും വീണാജോർജ് ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. രാജു ഏബ്രഹാമിന് പിന്നാലെ ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ഭരണ പക്ഷ എംഎൽഎയാണ് സർക്കാർ സംവിധാനങ്ങളെ പരസ്യമായി വിമർശിച്ച് രംഗത്ത് വരുന്നത്.
പ്രളയ ബാധിതരുടെ ധന സഹായത്തിനായുള്ള പട്ടിക തയ്യാറാക്കാൻ റവന്യൂ വകുപ്പിലെ അടക്കമുള്ള സർക്കാർ ജീവനക്കാർ അലംഭാവം കാട്ടുന്നു എന്നാണ് ആറന്മുള എംഎൽഎ വീണ ജോർജ് തന്റെ ഫെയ്ബുക്കിൽ കുറിച്ചത്. ജില്ലയിലെ പ്രളയ ബാധിതരുടെ പട്ടിക പോലും പൂർത്തിയായിട്ടില്ല, രക്ഷാപ്രവർത്തനം കഴിഞ്ഞിട്ട് 14 ദിവസമാകുന്നു. എന്നിട്ടും പ്രഥമിക നടപടിയായ പട്ടിക പോലും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയ്യറാവാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും വീണ ജോർജ് പറയുന്നു.
ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടാണ് സർക്കാർ അനുവദിച്ച് ജില്ലയ്ക്ക് നൽകിയ തുക അർഹരായവർക്ക് എത്തിക്കാൻ കഴിയാത്തതിന് കാരണമെന്നും ഇത് നിരാശാജനകമാണെന്നും എംഎൽഎ ഫെയ്ബുക്കിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ പ്രവർത്തി ദുരിതാശ്വാസത്തിൽ സർക്കാരിന്റെ വേഗത്തെ പിന്നോട്ടടിക്കുന്ന അനാസ്ഥയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ല. ദുരിതബാധിതരുടെ പട്ടിക എന്ന് പൂർത്തിയാക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. ജീവനക്കാർ താൻ പറയുന്നത് കേൾക്കുന്നില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞതായും വീണ ജോർജ് കുറ്റപ്പെടുത്തുന്നു.
പ്രളയകാലത്ത് റാന്നി എംഎൽഎ രാജു എബ്രഹമാന് പിന്നാലെ ജില്ലയിൽ നിന്നുള്ള രണ്ടാമത്തേ ഭരണ പക്ഷ എംഎൽഎയാണ് സർക്കാർ സംവിധാനങ്ങളേ പരസ്യമായി വിമർശിച്ച് രംഗത്ത് വരുന്നത്.
https://www.youtube.com/watch?v=RXiO0HOg68Q