ന്യൂഡൽഹി ; മോദി സർക്കാരിനു കീഴിൽ ഇന്ത്യയുടെ സാമ്പത്തിക രംഗം കുതിക്കുന്നതായി സിഐഐ സർവ്വെ റിപ്പോർട്ട്.വളർച്ചാ നിരക്കും,ജോലി സാധ്യതയും,വിദേശ നിക്ഷേപവും മറ്റ് കാലയളവിനെ അപേക്ഷിച്ച് വർദ്ധിച്ചതായും സർവ്വെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ കമ്പനികളിൽ നിന്നുള്ള 71 സി ഇ ഒ മാരെ പങ്കെടുപ്പിച്ചായിരുന്നു സർവ്വെ. പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.25 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് അഭിപ്രായപ്പെട്ടത്.തൊഴിൽ സാധ്യത 56.3 ശതമാനമായി വർദ്ധിക്കുമെന്നും സർവ്വെയിൽ പറയുന്നു.
വിദേശ നിക്ഷേപം വരും കാലയളവിൽ വർദ്ധിക്കുമെന്ന് 48.50 ശതമാനം പേരാണ് അഭിപ്രായപ്പെടുന്നത്.
2018-19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ച 8.2 ശതമാനമാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ എട്ടുപാദങ്ങളിലെ ഏറ്റവും മികച്ച വളർച്ച നിരക്കാണിത്.
കഴിഞ്ഞ പാദത്തിൽ ഇത് 7.7 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5.59 ശതമാനമായിരുന്നു വളർച്ച നിരക്ക്.ഉത്പാദന മേഖല 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി . കഴിഞ്ഞ വർഷം ഇതേസമയത്ത് നെഗറ്റീവ് വളർച്ചയായിരുന്നു ഉത്പാദന മേഖലയിൽ രേഖപ്പെടുത്തിയത്.