തിരുവനന്തപുരം ; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ക്രിമിനൽ ബന്ധമെന്ന് പൊലീസ്.2003 ൽ ജലന്ധറിൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ബിഷപ്പിന്റെ അടുത്ത സുഹൃത്താണെന്നും പൊലീസ് വെളിപ്പെടുത്തി.
https://www.youtube.com/watch?v=oOxl_WIFuyM
ഫ്രാങ്കോയുടെ ക്രിമിനൽ ബന്ധത്തെ കുറിച്ച് പൊലീസ് വിശദാന്വേഷണം ആരംഭിച്ചു.
ബിഷപ്പിന് സഹായവും സംരക്ഷണവും നൽകുന്നത് ഇയാൾ തന്നെയാണ്.മാത്രമല്ല ബിഷപ്പിന് സ്വന്തമായി സംരക്ഷണ സേനയുമുണ്ട്.സഹോദയ എന്ന പേരിലുള്ള ഈ സംഘത്തിലുള്ളത് 150ലധികം യുവാക്കളാണ്.
തൃശൂർ സ്വദേശികളായ ഇവരിലേറെ പേർക്കും ക്രിമിനൽ ബന്ധവുമുണ്ട്.ജലന്ധർ ബിഷപ്പ് ഹൗസിൽ വച്ച് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് തൃശൂർ സ്വദേശികളായ ഈ സംഘമാണ്.
ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ ഐപിഎസ് ഓഫീസർ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനകളുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീ നേരിട്ടതിന് സമാനമായി ബിഷപ്പില്‍ നിന്നും മോശം അനുഭവുള്ള നിരവധി പേര് സഭയ്ക്കുള്ളില്‍ തന്നെയുണ്ട്. എന്നാല്‍, ബിഷപ് എന്ന പദവിയും അദ്ദേഹത്തിന്റെ ക്രമിനല്‍ ബന്ധവും ഭയന്നാണ് മറ്റാരുംതന്നെ പരസ്യമായി രംഗത്തു വരാത്തത്.
ലൈംഗികപീഢനം സംബന്ധിച്ചും ക്രമിനല്‍ ബന്ധം സംബന്ധിച്ചും തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലും അന്വേഷണസംഘത്തിനാകുന്നില്ല.
അന്വേഷണസംഘത്തെ അതിന് ഐജി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള ചില നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്