കൊച്ചി ; മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിലെ ഇരുപത്തിരണ്ടാം പ്രതിയായ അനൂപ്, ഇരുപത്തിമൂന്നാം പ്രതിയായ ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത് .
ഇരുപത്തിയൊന്നാം പ്രതിക്ക് സെഷന്‍സ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികള്‍.
അഭിമന്യുവിനെ കുത്തിയ പ്രതി ഉള്‍പ്പടെയുള്ളവരെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്