തിരുവനന്തപുരം ; പി കെ ശശിക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സിപിഎം നിലപാടിനെ പരിഹസിച്ച് ജോയ് മാത്യൂവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി സഭ അന്വേഷിക്കാമെന്ന് നിലപാട് എടുത്തപ്പോള്‍ വിമർശനം ഉയർത്തിയ കമ്മ്യൂണിസ്റ്റ് സഖാക്കളെ പരിഹസിക്കുന്ന പോസ്റ്റ് ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടോടെയാണ് തുടങ്ങുന്നത്.
ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും.
മറ്റു മതസ്തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും.സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും .ഇതുമൂലം ഖജനാവിനും ലാഭം മാത്രമേ ഉള്ളൂവെന്നാണ് ജോയ് മാത്യൂ പറയുന്നത്.പോലീസ് ,വക്കീൽ,ജൂഡിഷ്യറി ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല.
എന്നാൽ മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം എങ്ങനെയാണെന്നും ജോയ് മാത്യൂ ചോദിക്കുന്നു.അവരുടെ കട്ടപ്പൊകയാകും എന്നും പരിഹാസത്തോടെ പറഞ്ഞു നിർത്തുന്നു.