ന്യൂഡല്‍ഹി ; കേരളത്തിന് കേന്ദ്രം നൽകിയ 600 കോടി രൂപ ഇടക്കാല ആശ്വാസം മാത്രമാണെന്നും, പുനരധിവാസത്തിന് കൂടുതല്‍ സഹായം നൽകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി 500 കോടി രൂപയും ആഭ്യന്തര മന്ത്രി 100 കോടിയും അനുവദിച്ചത് അടിയന്തര സഹായമായാണ്.
ധന സഹായം അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്.ആദ്യം ഇടക്കാലാശ്വാസം.പിന്നെ കേന്ദ്ര സംഘം സംസ്ഥാനം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും.
പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂർത്തിയായാൽ കൂടുതൽ സഹായം നൽകും.നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൃഷി മന്ത്രി രാധാമോഹൻ സിങ്ങും താനും ഉൾപ്പെട്ട സമിതിയാണ് അന്തിമ സഹായം തീരുമാനിക്കുക.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം പുനരധിവാസ കാര്യങ്ങൾക്കും കേന്ദ്രസർക്കാർ ചെലുത്തുന്നുണ്ട്.
ക്ലെയിമുകൾ വേഗത്തിലാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് കേരളത്തിൽ മാത്രമല്ല എൻ ഡി എ ഭരിക്കുന്നതുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.