കൊച്ചി ; പ്രളയത്തിൽ മുങ്ങിയ കേരളത്തിന് മോദി സർക്കാർ നൽകിയത് വലിയ സഹായമെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച 600 കോടി മുന്‍കൂര്‍ സഹായമാണ്. അതുതന്നെ നല്ലൊരു തുകയാണ്.കേന്ദ്രം കേരളത്തോട് എങ്ങനെ അനുഭാവത്തോടെ’- പെരുമാറിയെന്നതാണ് ഇത് കാണിക്കുന്നത്.
ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ നൂറു കോടി പ്രഖ്യാപിച്ചു. പിന്നീട് പ്രധാനമന്ത്രി വന്നപ്പോള്‍ 500 കോടി പ്രഖ്യാപിച്ചു. അത് സാധാരണ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രം സൈനികരെയും ഉപകരണങ്ങളും അയച്ചുനല്‍കി. നാശനഷ്ടം വിലയിരുത്തി സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോഴും ഇതേ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
അടുത്തിടെ നിയമസഭയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയ സിപിഐ-എം എൽ എ എൽദോയോടും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.കേന്ദ്ര ധനസഹായം എത്രയാണെന്നറിയാമോ,സംസ്ഥാനം കൂട്ടുന്നത് എത്രയെന്നറിയാമോ ‘ എന്നാണ് എൽദോയോട് മുഖ്യമന്ത്രി ചോദിച്ചത്.