കോഴിക്കോട് : പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനായി കൊല്‍ക്കത്തയില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച അവശ്യവസ്തുക്കള്‍ വാഗണുകളിൽ നിന്ന് വാഹനത്തിലേക്ക് മാറ്റാന്‍ സഹായഹസ്തവുമായി സേവാഭാരതി പ്രവര്‍ത്തകര്‍. ഡെപ്യൂട്ടി കളക്ടര്‍ സജീവ് ദാമോദർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ബിഎംഎസ് ചുമട്ടു തൊഴിലാളികള്‍, ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍, യുവമോര്ച്ചാപ്രവര്ത്തകര് എന്നിവരടങ്ങുന്ന അന്‍പത് അംഗ സംഘമാണ് കര്‍മനിരതരായത്. ഡെപ്യൂട്ടി കലക്ടര്‍ സേവാഭാരതിയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു.
റെയില്‍വേസ്റ്റേഷനിലെ പോര്‍ട്ടര്‍മാരും ഹൈലൈററ് ബില്‍ഡേഴ്സ് തൊഴിലാളികളും സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.വാഹനങ്ങളിലാക്കിയ സാധനങ്ങള്‍ സിവില്‍ സപ്ലൈസിന്റെ ബേപ്പൂരിലെ ഗോഡൗണിലേക്കാണ് മാറ്റിയത്. ഏഴ് വാഗണു കളിലായാണ് കൊല്‍ക്കത്തയില്‍ നിന്ന് സാധനങ്ങള്‍ എത്തിയത്. അരി, വസ്ത്രങ്ങള്‍ എന്നിവയ്ക്കുപുറമെ മരുന്നും കൊല്‍ക്കത്തയില്‍നിന്ന് എത്തിച്ചിട്ടുണ്ട്.
സേവാഭാരതി പ്രവർത്തകർ എത്തിയില്ലായിരുന്നെങ്കിൽ സാധനങ്ങൾ മാറ്റാൻ മൂന്നും നാലും ദിവസങ്ങൾ എടുക്കേണ്ടി വന്നേനെയെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ചുരുങ്ങിയ സമയത്തു തന്നെ ദുരിതബാധിതർക്കുള്ള സാധനങ്ങൾ മാറ്റാൻ സഹായിച്ചവർക്ക് ജില്ല ഭരണകൂടത്തിന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.
വേണ്ടന്നു കരുതിയാലും പൂവിനു സുഗന്ധത്തെ ഒളിക്കാൻ കഴിയില്ല.. ചന്ദ്രനു നിലാവിനെയും.. സിംഹത്തിനു ശൗര്യത്തെയും… ബംഗാളിൽ…
Posted by Shabu Prasad on Thursday, September 6, 2018