ന്യൂഡൽഹി: സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതിക്ക് സ്റ്റേ തുടരും. ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
മുഴുവൻ രേഖകളും ഹാജരാക്കാൻ നാല് മെഡിക്കൽ കോളേജുകൾക്കും കോടതി നിർദ്ദേശം നൽകി.കോളേജിലെ അപര്യാപ്തതകൾ മറികടന്നതായി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം സ്പോട്ട് അഡ്മിഷൻ നാളെയും മറ്റെന്നാളുമായി തന്നെ നടക്കുമെന്ന് പ്രവേശന കമ്മീഷണർ വ്യക്തമാക്കി. 10-ാം തീയതിക്ക് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം പാലിക്കേണ്ടതുണ്ട്. വിധി ബാധകമല്ലാത്തതും തർക്കമില്ലാത്തതുമായ സീറ്റുകളിലാകും പ്രവേശനം നടത്തുക