തിരുവനന്തപുരം ; എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി മറച്ച് വച്ച പശ്ചാത്തലത്തിൽ ബൃന്ദ കാരാട്ടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട് എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കിൽ ഈ വാർത്ത പോലും പുറംലോകം അറിയില്ലായിരുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോൾ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കൾ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയിൽ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാർട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കൾക്കുണ്ടായില്ലല്ലോ എന്നും കുറ്റപ്പെടുത്തുന്നു.
സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ് താങ്കൾ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവൻ നടന്ന് മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന താങ്കൾ ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.