തിരുവനന്തപുരം ; കൃഷിവകുപ്പിനും മന്ത്രിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്.
കുട്ടനാട്ടിലെ നെല്‍കൃഷി നഷ്ടമാണെന്നും നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിക്കും വകുപ്പിനും മോക്ഷം ലഭിക്കും പോലെയാണെന്നും പി എച്ച് കുര്യന് പറഞ്ഞു. കുട്ടനാട്ടിലെ നെല്‍കൃഷി അവസാനിപ്പിച്ച് മത്സ്യകൃഷി, വ്യാവസായിക അടിസ്ഥാനത്തില്‍ കുടിവെള്ള പ്ലാന്റ്, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കണം.
ഉമ്മന്‍ചാണ്ടി സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ തട്ടിപ്പായിരുന്നുവെന്നും പി എച്ച് കുര്യന് ആരോപിച്ചു. പുതിയ കെട്ടിട നിര്‍മ്മാണ രീതിയുമായി ബിനോയ് വിശ്വത്തെ സമീപിച്ചപ്പോള്‍ പ്രതികരണം ഇതായിരുന്നു എന്നും കുര്യന് പറഞ്ഞു.