തിരുവനന്തപുരം ; ലൈംഗികാരോപണം നേരിടുന്ന പികെ ശശിയ്ക്കെതിരെ യുവതി നൽകിയ പരാതി പൊലീസിനു കൈമാറാതെ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ വിമർശനവുമായി അഡ്വ.ജയശങ്കർ.
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന തലക്കെട്ടോടെയാണ് ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലർച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണിൽ വിളിച്ച് തിരുവനന്തപുരത്തേക്കു വരാൻ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി.
അന്നു തന്നെ വിശദീകരണവും എഴുതിവാങ്ങി.വിഷയം ചർച്ച ചെയ്തു, അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. സംശയം വേണ്ട നടപടി ഉടനുണ്ടാകും ,ജയശങ്കറിന്റെ ഫെയ്സ്ബുക്ക് ഇങ്ങനെ പോകുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ്
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.
ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലർച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണിൽ വിളിച്ച് തിരുവനന്തപുരത്തേക്കു വരാൻ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി. തമ്പാനൂർ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഏകെജി സെൻ്ററിൽ എത്തി. തൽക്ഷണം വിശദീകരണം എഴുതിവാങ്ങി.
അതുകഴിഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്തു. രണ്ടംഗ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുന്നു. റിപ്പോർട്ട് ഉടനെ കിട്ടും, കിട്ടിയാൽ ഉടനെ നടപടി ഉണ്ടാകും. സംശയം വേണ്ട, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും പാർട്ടി തയ്യാറല്ല.