കൊച്ചി ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയിൽ പ്രതിഷേധ ധർണ്ണ.
കൊച്ചിയില്‍ പരാതി നല്കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുക്കുന്നുണ്ട്.
സർക്കാരും,സഭയും കൈവിട്ടതായും മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നും,ഇനി കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും കന്യസ്ത്രീകൾ പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും അവർ ആരോപിച്ചു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
അതേ സമയം ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ നാളെ മാദ്ധ്യമങ്ങളെ കാണും.
ജലന്തർ ബിഷപ്പിനെതിരെ മതിയായ തെളിവുകൾ ലഭിക്കുകയും, പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുറുകുന്നത്.
ബിഷപ്പ് ഫ്രാങ്കോയുടെ മോശം പെരുമാറ്റം മൂലമാണ് തങ്ങൾ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകളും മൊഴി നൽകിയിരുന്നു. ഇതെക്കുറിച്ച് പരാതി നല്കിയപ്പോള് ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും തുടർന്ന് സഭാവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അവർ വ്യക്തമാക്കിയിരുന്നു.