തിരുവനന്തപുരം: ഡാം തുറന്ന കണക്കുകൾ വ്യക്തമാക്കി സർക്കാർ ധവള പത്രം ഇറക്കണമെന്നു മുൻ ജല വിഭവ വകുപ്പ്മന്ത്രി എൻ കെ പ്രേമചന്ദ്രൻ എം പി. ജുഡീഷ്യൽ അന്വഷണം വേണ്ട എന്ന് പറയുന്നതിന് പിന്നിൽ സർക്കാർ എന്തിനെയോ ഭയക്കുന്നുണ്ട്.
ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. കണക്കുകൾ സംബന്ധിച്ചു ഉദ്യോഗസ്ഥർ മന്ത്രിമാരെ തെറ്റി ധരിപ്പിക്കുകയാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രേമചന്ദ്രൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സർക്കാരിൽ അർപ്പിതമായ എല്ലാ ചുമതലകളും കർത്തവ്യങ്ങളും നിർവഹിച്ചോ എന്ന് എൻ.കെ.പ്രമചന്ദ്രൻ ചോദിച്ചിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ മുന്നറിയിപ്പുകളും ലഭിച്ചിട്ടും സർക്കാർ എന്ത് നടപടി സ്വീകരിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ യാതൊരു വിധ മുന്നറിയിപ്പുകളും നൽകിയിട്ടില്ല. പമ്പ- കക്കി ഡാമുകൾ തുറന്ന് വിട്ടത് സർക്കാരിന്റെ പിടിപ്പുകേടിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു എന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.