കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരപ്പന്തലിനു പിന്തുണയേറുന്നു. കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ തോമസ് മാർ ഒസ്താത്തിയോസ്, ജസ്റ്റിസ് കെമാൽ പാഷ എന്നിവർ സമര പന്തലിലെത്തി. അന്വേഷണം അന്തിമഘട്ടത്തിലെന്ന ഡിജിപിയുടെ പ്രസ്താവന പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ രംഗത്തെത്തി. ഡിജിപിയും എറണാകുളം റേഞ്ച് ഐജിയും അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം നല്‍കുന്നില്ല. ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിജിപി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും കന്യാസ്ത്രീമാര്‍ പറഞ്ഞു.
ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കാന് ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ നീക്കം നടത്തിയ സാഹചര്യത്തിലാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. ഡിജിപിയും എറണാകുളം റേഞ്ച് ഐജിയും അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ അന്വേഷസംഘത്തിന് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും കന്യാസ്ത്രീമാര്‍ ആരോപിച്ചു.
അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂട്ടിക്കാട്ടി നാളെ ഹൈക്കോടതിയില്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ ഡി ജി പി യെയും റേഞ്ച് ഐജിയെയും പ്രതിചേര്ക്കുവാനും തീരുമാനിച്ചിട്ടുണ്ട്.