ന്യൂഡൽഹി: രാജ്യത്ത് തീവണ്ടി അപകടങ്ങൾ കുറയുന്നു. 2017 സെപ്റ്റംബർ മുതൽ 2018 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ നടന്നത് 75 അപകടങ്ങൾ മാത്രമാണ്. ഇതിൽ മരണപ്പെട്ടത് 40 പേരും. കഴിഞ്ഞ 5 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ അപകട നിരക്കാണിത്.
ആളില്ലാ ലെവൽ ക്രോസുകളിൽ ഉണ്ടാകുന്ന അപകടങ്ങളിലും തീവണ്ടികൾ പാളം തെറ്റി ഉണ്ടാകുന്ന അപകടങ്ങളിലും വലിയ കുറവാണ് ഈ വർഷം ഉണ്ടായത്. നിരന്തരമായ സുരക്ഷാ പരിശോധനകളും ട്രാക്കുകളുടെയും കോച്ചുകളുടെയും കൃത്യമായ നവീകരണവും ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശീലനം നല്‍കിയതുമാണ് അകടനിരക്ക് ഖുറയാൻ കാരണമായത്.
ആളില്ലാ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചതും അപകട നിരക്ക് കുറയാൻ കാരണമായി. 2022 ഓടെ ആളില്ലാ ലെവൽ ക്രോസുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം.