കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് അന്വേഷണ സംഘം. ബിഷപ്പിനെ വിളിച്ച് വരുത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ബുധനാഴ്ച റേഞ്ച് ഐജിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമില്ലെന്ന് കോട്ടയം എസ്പി അറിയിച്ചു. ജോലി ഭാരം കൂടുതലായതിനാലാണ് മൂന്ന് പേരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തിയ പി സി ജോർജിന്റെ പരാമർശവും പൊലീസ് പരിശോധിച്ച് വരുകയാണ്. സ്വമേധയ കേസ് എടുക്കാന്‍ നീക്കമില്ലെങ്കിലും ആരെങ്കിലും പരാതി നൽകിയാൽ ഉടന്‍ കേസ് എടുക്കുമെന്നും കോട്ടയം എസ്പി പറഞ്ഞു.