കോട്ടയം: ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് നൽകും. അതേസമയം കന്യാസ്ത്രീക്കെതിരായ പിസി ജോർജിന്റെ പരാമർശത്തിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. വൈക്കം ഡിവൈഎസ്പിക്കാണ് നിർദ്ദേശം നൽകിയത്.
അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഫ്രാങ്കോ മുളക്കിലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്ജി. അന്വേഷണം വേഗത്തിലാക്കാന്‍ വൈക്കം ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
കന്യാസ്ത്രീ പരാതി നൽകിയിട്ട് ഇതിനകം 75 ദിവസം പിന്നിട്ടു. എന്നിട്ടും അന്വേഷണം ഊര്‍ജ്ജിതമല്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്നും, കന്യാസ്ത്രീയുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.