ന്യൂഡൽഹി: തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കൽ. നടപടി യുമായി സഹകരിക്കുന്നുണ്ട്. സഭക്കെതിരെ സമരം ചെയ്യുന്ന ചിലരാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും ബിഷപ്പ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
നിയമ നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. പൊലീസ് തന്നെ 9 മണിക്കൂർ ചോദ്യം ചെയ്തു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതിൽ വൈരുദ്ധ്യമുണ്ട്. ആരു പറയുന്നതാണ് ശരിയെന്ന് പൊലീസ് അന്വേഷിച്ച് പറയട്ടെയെന്നും ബിഷപ്പ് പറഞ്ഞു.
സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകൾക്കുണ്ട്. എന്നാൽ പള്ളിയുമായി ഏറ്റുമുട്ടുന്ന ഒരു വിഭാഗം അവരെ ഉപയോഗിക്കുകയാണ്.
അതേ സമയം ജലന്ധർ പൊലീസിനു മേൽ സമ്മർദ്ദമില്ലായെന്ന് കമ്മീഷണർ പികെ സിൻഹ അറിയിച്ചു. അറസ്റ്റ് ഉണ്ടായാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകില്ല. കേരള പൊലീസിന് പൂർണ്ണ പിന്തുണ നൽകിയിരുന്നതായും ജലന്ധർ കമ്മീഷണർ വ്യക്തമാക്കി.