തിരുവനന്തപുരം: പികെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും പാർട്ടി അത് കൈകാര്യം ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലന്ധർ ബിഷപ്പിനെതിരെ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ആവർത്തിച്ച കാനം കന്യാസ്ത്രീക്കെതിരെയുള്ള പിസിജോർജിന്റെ പരാമർശം പൊതു പ്രവർത്തകന് യോജിക്കാത്തതാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, പി.കെ. ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടിതല അന്വേഷണ കമ്മിഷൻ പരാതിക്കാരിയുടെ മൊഴിയെടുത്തു. കമ്മീഷൻ അംഗം പി.കെ. ശ്രീമതി ഫോൺ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് ഉടൻ കൈമാറും.