കാൺപൂർ ; ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഉത്തര്‍പ്രദേശിൽ ആക്രമണങ്ങൾ നടത്താനെത്തിയ ഹിസ്ബുൾ മുജാഹിദീൻ ഭീകരനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു.
അസം സ്വദേശി ഖ്വമർ ഉജ് സമാമാണ് കാൺപൂരിൽ നിന്നും പിടിയിലായത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു സമാം.
2017 ലാണ് സമാ ഹിസ്ബുൾ മുജാഹിദീനിൽ ചേരുന്നത്. തുടർന്ന് കശ്മീരിലെ വിവിധയിടങ്ങളിൽ നിന്നായി പരിശീലനം നേടി സമാം .വിനായക ചതുര്‍ഥി ദിവസം ഉത്തർപ്രദേശിലെ പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ പി സിംഗ് പറഞ്ഞു.
2018 ഏപ്രിലിൽ എകെ 47 തോക്ക് പിടിച്ച് നില്ക്കുന്ന ഇയാളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് തെളിവായി അയാളുടെ പക്കൽനിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും ചില ക്ഷേത്രങ്ങളുടെ ബ്ലൂ പ്രിന്റസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഹിസ്ബുള്‍ മുജാഹിദീന്‍ നേതൃത്വമാണ് ആക്രമണത്തിന് ചുമതലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.