വാഷിംഗ്ടൺ ; എൻ എസ് ജി അംഗത്വം ലഭിക്കാനുള്ള എല്ലാ യോഗ്യതകളും ഇന്ത്യക്കുണ്ടെന്ന് യുഎസ്. എന്നാൽ ചൈനയുടെ നിലപാടാണ് ഇന്ത്യയെക്കെതിരായുള്ളത്. ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനുള്ള എല്ലാ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ദക്ഷിണ–മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളുടെ പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് വ്യക്തമാക്കി.
എൻ എസ് ജിയിൽ അംഗത്വം നേടുന്നവർ ആണവ നിർവ്യാപന കരാറിൽ ഒപ്പ് വയ്ക്കണമെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. എന്നാൽ ഇതൊന്നും ഇന്ത്യയുമായുള്ള ബന്ധത്തിന് തടസ്സം സൃഷ്ടിക്കില്ലെന്ന് വെൽസ് വ്യക്തമാക്കി.
48 അംഗരാജ്യങ്ങൾ ഉള്ള എൻ എസ് ജിയിൽ അംഗത്വം തേടാൻ ഇന്ത്യ നാളായി ശ്രമിക്കുന്നുണ്ട്.ഇതിന് മറ്റ് രാജ്യങ്ങളുടെ പിന്തുണയുമുണ്ട്.
നിലവിൽ ആയുധ കയറ്റുമതി നിയന്ത്രണങ്ങൾക്കുള്ള രാജ്യാന്തര കൂട്ടായ്മകളാകളായ ഓസ്ട്രേലിയ ഗ്രൂപ്പ്,വസേനാർ അറേഞ്ച്മെന്റ് എന്നിവയിലും,മിസൈൽ ടെക്നോളജി കണ്ട്രോള് റെജീമിലും ഇന്ത്യ അംഗമാണ്.